പോസ്റ്റുകള്‍

22.ഇസ്താംബുളിലെ വൈദ്യവിദ്യാര്ത്ഥിയും പാകിസ്താനി ഡോക്ടൊറും

ഇമേജ്
ഞങ്ങളുടെ ഇസ്താംബുള് സന്ദര്ശനത്തില് സഹായി ആയതു ഒരു വൈദ്യവിദ്യാര്‍ത്ഥി ആയിരുന്നു. അദനയിലെ ഒരു സുഹൃത്തിന്റെ ബന്ധു. നാസര് എന്നാണു പേരു. അയാള് വിമാനത്താവളത്തിലു കാത്തുനിന്നിരുന്നു. ഇംഗ്ളണ്ടിലേക്കുള്ള യാത്റാമദ്ധ്യേആയിരുന്നതു കൊണ്ടു അല്പം ലഗേജു കൂടുതല് ഉണ്ടായിരുന്നു.താമസം നാലാമത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിലു ആയിരുന്നു അതും അദന സുഹൃത്തിന്റെ വക. റ്റാക്സിക്കാരന് ഞങ്ങള് ആവശ്യപ്പെടാതെ തന്നെ സാധനങല് ഫ്ലാറ്റിലെത്തിചു. കൂടുതല് പൈസ കൊടുത്തിട്ടും വാങ്ങിയില്ല. നാസര് ഞങള് വേണ്ടി എല്ലാ സാധനങളും ഫ്ലാറ്റില് എത്തിച്ചിരുന്നു. ചായക്കുള്ള പാലു വരെ. രാത്രി പുറത്തുനിന്നു ഭക്ഷണം കഴിചു . ചെറുതെങ്കിലും വൃത്തി ആയി സൂക്ഷിക്കുന്ന ഹോടെല്. അരണ്ട വെലിച്ചത്തില് ഒരു വെള്ളച്ചാട്ടത്തിന്റെ മാത്രുക ഉണ്ടാകി വച്ചിരിക്കുന്നു. അര മണിക്കൂരിനകം ഭക്ഷണം എത്തി. സാലദാണു ആദ്യം. തുര്കിഷ് ഭക്ഷണത്തിന്റെ അനുപേക്ഷണീയമായ ഘടകമാണു സാലദ്. സാമാന്യം വലിയ ഒരു പാത്രം നിറയെ ഉണ്ടാവും. തക്കാളിയും കക്കിരിയും മറ്റു ചില ഇലകളും. അതിന്റെ പുറത്തു കുറച്ചു ഒലിവെണ്ണയും ഒഴിചിരിക്കും. അതു മുഴുവന് കഴിച്ചാല് തന്നെ നമ്മുടെ വയറ് നിരഞ്ഞിരിക്കും. അതു കഴിയുമ്പോളാണ...

21.വാഴയിലയും തുര്കിഷ് കാറ്പെറ്റും

മദാമ്മയും ഖതീജയും ഞാനും ഉള്പെട്ട മൂവര് സംഘം പട്ടണത്തില് പല പ്രാവശ്യം ചുറ്റിത്തിരിഞ്ഞു. ഒരിക്കല് ഒരു മ്യൂസിയവും കണ്ടു. ചെറിയതാണെങ്കിലും അദനയുടെ സമീപപ്രദേശങ്ങളില് നിന്നും കിട്ടിയ പുരാവസ്തുക്കള് വ്രിത്തിയായി വച്ചിരിക്കുന്നു. ഇതിന്റെ വളപ്പില് ഒരു വാഴ കുലയ്കാറായി നില്കുന്നു. കേരളീയരുടെ സദ്യയെപ്പറ്റി വര്ണിക്കാന് അതെനിക്കു അവസരം ഉണ്ടാക്കി. പ്രത്യേകിച്ചും വിവാഹ സദ്യകളില് ഇത്തരം വാഴയുടെ ഇലയിലാണു സദ്യ വിളമ്പുന്നതു എന്നു പറഞ്ഞു. കുഞ്ചന് നമ്പിയാറ് പറഞ്ഞതുപോലെ വിഭവങ്ങളുടെ ഒരു ചെറിയ ലിസ്റ്റു അവര്കു കൊടുത്തു. വിവിധ തരം അച്ചാറുകള്, ഉപ്പേരി, പപ്പടം അവിയല് സാമ്പാറ് തോരന് ഓലന്, കൂട്ടുകറി എന്നിവയ്കു പുറമേ ഒഴിച്ചു കറികളായ പരിപ്പു, സമ്പാറു, കാളന്, രസം, സംഭാരം എന്നിവയും മൂന്നു തരം പായസവും എല്ലാം കൂടി 22 ഇനങ്ങള് ഞാന് എങ്ങനെയോ അവറ്കു വിശദീകരിചു. മദാമ്മയുടെ നാട്ടില് നിന്നും നമ്മള് പകറ്തിയ ഉപയോഗിച്ച ശേഷം എറിഞ്ഞുകളയുന്ന സംസ്കാരം നമ്മുടെ നാട്ടില് പണ്ടുമുതലേ വാഴയില ഉപയോഗിക്കുമ്പൊള് ഉണ്ടായിരുന്നു എന്നും വാഴയിലയുടെ ഗുണഗണങ്ങള് ഞാന് വറ്ണിക്കുന്നതിനിടയില് സൂചിപ്പിച്ചു. ചൂടു ചോറു നല്ല ഇളത്ത വാഴയില് വിളമ്പുമ്പോളുള്ള...

20.ഇന്ദിരാഗാന്ധിയും പച്ചക്കറിക്കാരനും തമിഴ് സുഹൃത്തും

ഞങ്ങള് സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില് നിന്നാണു സാധനം വാങ്ങിയിരുന്നതു. കടക്കാരന് ആളൊരു രസികനായിരുന്നു. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള് ശ്രീമാനുമായി വലിയ തറ്കം ഉണ്ടായി. പ്രശ്നം ഗാന്ധി ആണു. അയാള്കു ഗാന്ധി ആയി ഇന്ദിരാഗാന്ധിയെ മാത്രമേ അറിയൂ. ശ്രീമാന് പറഞ്ഞു. “ ഇന്ദിരാഗാന്ധിക്കു ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ല. ഭര്താവു ഒരു പാര്സി ആയിരുന്നു. അതില്നിന്നു ഗാന്ദി എന്ന കുടുബപ്പേര് സൌകര്യപൂര്വം ഗാന്ധി ആക്കുകയാണു ചെയ്തതു, അവരോ അവരുടെ അഭ്യുദയകാംക്ഷികളോ. പണ്ഡിറ്റ് നെഹ്രുവും മഹാത്മാഗാന്ധിയുമായുള്ള മമതയില് കൂടുതലാ യൊന്നും ഇല്ല”. അയാള് ആദ്യം സമ്മതിച്ചു കൊടുത്തില്ല എങ്കിലും കാര്യം മനസ്സിലാക്കിയപ്പോള് ഇന്ദിരാഗാന്ധിയും കുടുംബവും മഹാത്മാഗാന്ധിയുടെ പിന്മുറക്കാര് അല്ല എന്നു അംഗീകരിചു. അയാള്കറിയുമോ ഇന്നു ഇന്ത്യന് പൌരത്വം എടുക്കാന് പോലും ആദ്യം മടിച്ച ഒരാളാണു ഇന്നു മറ്റൊരു ‘ഗാന്ധി’ എന്ന പേരില് ഇന്ത്യയുടെ ഭരണം പരോക്ഷമായി നിയന്ത്രിക്കുന്നതു എന്നു. അതിനു ശേഷം ഞാന് തനിച്ചു കടയില് ചെല്ലുംപോള് ‘ ഇന്ദിരാ ഗാന്ധി ‘ എന്നു പറഞ്ഞു അയാള് എന്നെ കളിയാക്കുമായിരുന്നു.   ഒരു ദിവസം ആ കടയില് വച്ചു ഒരു ത്രുര...

19. സ്നേഹത്തിന്റെ ഭാഷ

ഞാനും മദാമ്മയുമായി അദനയിലു ചുറ്റിതിരിയുമ്പൊല്ളുണ്ടായ പല സംഭവങ്ങളും ഓര്കുമ്പൊ്ള് സന്തോഷം ഉണ്ടാക്കുന്നു. ഒരിക്കല് പെട്ടെന്നു ഒരു കുട്ടി എന്റെയടുതു വന്നു എന്റെ കയ്യില് ഒരു ചെറിയ കായ വച്ചുതന്നു. നമ്മുടെ കാട്ടൂനെല്ലിക്ക പൊലെ. എനിക്കും മദാമ്മക്കും അതു എന്താണെന്നു മനസ്സിലായില്ല.. ഏതെങ്കിലും വിഷക്കായയാണൊ എന്നു സംശയിചു. മദാമ്മ പറഞ്ഞു.“ മാലാ, അതു കളഞ്ഞേക്കൂ, ചിലപ്പോള് അതു വല്ല അല്ലെര്ജിയും ഉണ്ടാക്കും“. ഞാന് അതു വലിച്ചെറിഞ്ഞു കളഞ്ഞു. കുറചു മുന്‍പോട്ടു നടന്നപ്പോള് കുറെ കുട്ടികള് ഒരു മരത്തിന്റെ ചുവട്ടീല് കളിചുകൊണ്ടിരിക്കുന്നു. അവര് ആ മരത്തിന്റെ കായ പെറുക്കി തിന്നുകയാണു. അതിലൊന്നു ആണു ആ കുട്ടി വീട്ടിലെക്കു പോകും വഴി എനിക്കു തന്നതു. അതു എറിഞ്ഞു കളഞ്ഞതില് എനികു വലിയ വിഷമം തോന്നി. സ്നേഹത്തോടെ ആ ബാലന് എനിക്കു തന്ന ഉപഹാരം ഞാന് എറിഞ്ഞുകളഞ്ഞല്ലോ എന്നോര്തു. ഒരാശ്ച കഴിഞിട്ടും ആ ബാലന്റെ മുഖം എന്റെ കണ്ണില് നിന്നും മാഞ്ഞില്ല.. പിന്നീട് എനിക്ക് മനസ്സിലായി അത് ഒലിവിന്റെ ഇളം കായ ആയിരുന്നു. നമ്മുടെ ഇളം കശുവണ്ടി തിന്നുന്നത്‌ പോലെ ഒലിവിന്റെ കായ അവര്‍ പല രീതിയിലും കഴിക്കുന്നു. കണ്ണിമാങ്ങാ ഉപ്പിലിടുന്നതുപോലെ, ചി...

18.ഇറാഖികളുമായിസൌഹൃദം

ഒരിക്കല് ശ്രീമാന് ബസ്സ് കയറാന് നില്കുമ്പോള് അല്പം കുറിയ ഒരാള് അടുത്തുവന്നു താങ്കള് ഇന്ത്യയില് നിന്നാണോ എന്ന് ചോദിച്ചു അടുത്തുവന്നു. ശ്രീമാനും താത്പര്യം കാണിച്ചപ്പോള് കാര്യമായി പരിചയപ്പെട്ടു. ചുകുരൊവ യൂണിവേര്സിടിയിലെ മെഡിക്കല് കോളേജില് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണയാള്. അയാളും മൂന്നു സഹോദരങ്ങളുമായി അദനയില് താമസിക്കുന്നു. ഒരു പെണ്കുട്ടിയും മുന്നു ആങ്ങളമാരും. ഞങ്ങള് താമസിക്കുന്നയിടത്തില് നിന്നും അഞ്ചു കിലോമീറ്ററോളം അകലത്തില് വാടകക്ക് താമസിക്കുകയാനവര്. അവരുടെ മാതാപിതാകള് ഇറാഖിലെ ഒരു ഗ്രാമത്തിലാണ്. വളരെ പ്രായം ചെന്നവര്. സഹോദരങ്ങളില് മൂത്തയാള് ജോലിചെയ്തു മറ്റു മൂന്നുപേരെയും പഠിപ്പിക്കുന്നു. ഒരു സഹോദരന് നല്ലവണ്ണം ഭക്ഷണം പാകം ചെയ്യാന് അറിയുന്നയാളാണ്. വീട്ടിലേക്ക് ക്ഷണിച്ചപ്പോള് ക്ഷണം സ്വീകരിച്ചു അവര് അടുത്ത ഞായറാഴ്ച തന്നെ വീട്ടിലെത്തി. നാലുപേരും കൂടി. അത് തന്നെ ഒരു അത്ഭുതമായിരുന്നു. മെസോപ്പോട്ടേമിയന് സംസ്കാരത്തിന്റെ പിന്മുറക്കാരായ അവര് ഇന്ത്യക്കാരെപ്പറ്റിയും ഭാരത സംസ്കാരത്തെപറ്റിയും വളരെ അധികം അറിയാന് ആഗ്രഹിക്കുന്നു. നമ്മുടെ നാണയങ്ങളും മറ്റും കൌതുകത്തോടെ അവര് വാങ്ങി. ശ്രീമാന് കുറച്ചു പുസ്...

17. എല്ലാവരും കോടീശ്വരന്മാര് – ബോണസ് വേണ്ടാത്ത ജീവനക്കാരും

തുര്കിയിലെ നാണയം ലിറ എന്നരിയപ്പെടുന്നു. ഞങ്ങളു അവിടെ ഉണ്ടായിരുന്നപ്പോള് നാണയപ്പെരുപ്പം മൂറ്ധന്യത്തിലായിരുന്നു. ശമ്പളം വാഗ്ദാനം ചെയ്തതു അമേരിക്കന് ഡോളറിന്റെ തുല്യമായ തുകയിലായിരുന്നു എങ്കിലും കയ്യില് കിട്ടിയതു അവരുടെ നാണയത്തിലായിരുന്നു. ഒന്നാം തീയതി ശമ്പളം വാങ്ങിയാല് അപ്പോള് തന്നെ ഡോളറിലേക്കോ പൌന്ടിലേക്കോ മാറ്റിയില്ലെങ്കില് വൈകുന്നേരം ആകുമ്പോള് അന്പതോ നൂറോ ഡോളര്‍ നഷ്ടമാകുമെന്ന നില വരെ വന്നു. അന്നു ഒരു ഡോളര്‍നു 1000000 ( ആറു പൂജ്യം) ലീറ വരെ കിട്ടുമായിരുന്നു. എന്നാല് 2005 ഇല് തുര്കിഷ് ലീറായുടെ മൂല്യതില് നിന്നു ആറു പൂജ്യം ഒഴിവാക്കി പുതിയ ലീറ നിലവില് വന്നു. അങ്ങനെ ലക്ഷപ്രഭുക്കളും കോടീശ്വരനമാരും ഒരു സുപ്രഭാതതില് അങ്ങനെ അല്ലാതായി. ഞങ്ങള് ഒരു കിലൊ ആപ്പിളിനു മൂന്നു മില്ലിയ്യന് (3000000) ലീറ കൊടുത്തു വാങിയിട്ടുണ്ടു. ഇന്നു അതേ സ്ഥാനത്തു പുതിയ ലീറ മൂന്നു കൊടുത്താല് മതി. പണപ്പെരുപ്പം വളരെ വര്ധിചപ്പോള് ലോകബാങ്കിന്റെ സഹായത്തോടെ അതു പിടിചു നിര്താന് ശ്രമം തുടങ്ങി. ലോകബാങ്കിന്റെ ഒരു പ്രതിനിധി അങ്കാറായില് സ്ഥിരതാമസവുമായി. ഓരോ മാസവും അവസാനം എത്ര തുക കടമായി കിട്ടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു ലീറായ...

16.അദനയിലെ ജീവിതം ചില നിരീക്ഷ്ണങ്ങള്

അദന ചെറുതെങ്കിലും വ്രുതി ഉള്ള നഗരമാണു. ഞങ്ങളു താമസിചിരുന്ന ഫ്ലാറ്റിനു തൊട്ടു ഒരു വലിയ മരം ഉണ്ടായിരുന്നു. അതില് കുറെയേറെ ചെറിയ കിളികള് പാര്തിരുന്നു. അഞ്ചു മണിക്കെങ്കിലും അവ എല്ലാം ഉണര്ന്നു സംസാരം തുടങ്ങും. ഇന്നലത്തെ സമ്പാദ്യത്തെപ്പറ്റിയോ ഇന്നു പോകേണ്ട വഴികളെപ്പറ്റിയോ,അറിയില്ല. ‘കല പില കല പില‘ എന്നു മാത്രമേ ഞങ്ങള്കു മനസ്സിലായുള്ളൂ പലപ്പോഴും ശീലമായപ്പോള് അതു ഞങള്കു സുപ്രഭാതം ആശംസിക്കുന്നതു പോലെ തോന്നിത്തുടങ്ങി. എനിക്കു ഇവയോടു വലിയ അടുപ്പം തോന്നി.ഞങ്ങള് ഉറക്കമുണര്ന്നു എഴുനേല്കുംപോള് അവ എല്ലാം അന്നത്തെ ആഹാരത്തിനു വേണ്ടി പോയിരിക്കും. വൈകിട്ടു എപ്പൊഴോ കൂടണയും. ‘“ആകാശത്തിലെ പറവകള് വിതയ്കുന്നില്ല, കൊയ്യുന്നില്ല“ എന്നൊക്കെ പാടാന് മാത്രമേ കൊള്ളുകയുള്ളല്ലോ. ചെറിയ നഗരമാണെണ്കിലും ചപ്പു ചവറുകള് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം മികച്ചതായിരുന്നു. ലോഹനിര്മിതമായ ഒരു വലിയ റ്റാങ്കില് ആള്കാര് ചപ്പു ചവറുകള്‍ കൊണ്ടുവന്നിടുന്നു. അപൂറ്വം മാത്രമേ അതു നിറഞ്ഞു കവിഞ്ഞിരുന്നുള്ളൂ. അവധി ദിവസം കൂടി രാവിലെയും വൈകുന്നേരവും ക്രിത്യമായി ലോറിയില് അതു നിറച്ചു മാറ്റിയിരുന്നു.സംഭരണപാത്രം ലോറിയുമായി രണ്ടു കൊളുത്തുകള് വഴി...